Saturday, 30 April 2011

ലീല - സംവിധാനം രഞ്ജിത്ത്

            ഭൂത പ്രേത പിശാചുക്കള്‍ക്ക് വളരെ അധികം ഡിമാണ്ട് ഉള്ളതാണ് മലയാള സിനിമാ രംഗം. ഞങ്ങളെ ഇത്ര അധികം പ്രോത്സാഹിപ്പിക്കുന്ന വേറെ ഒരു ഭാഷയുമില്ല. അതിഭയങ്കരന്മാരായ മാന്ത്രികരെ കൊട്ടാരക്കര,തിലകന്‍, രാജന്‍.പി.ദേവ് എന്നിവരൊക്കെ അഭിനയിച്ചു വിജയിപ്പിച്ചിട്ടുമുണ്ട്. ഒടുവിലായി വിനയന്‍ സാറിന്‍റെ യക്ഷിയും ഞാനും ആണ് വെളിച്ചം കണ്ടത്. പ്രേക്ഷകര്‍ ഉടന്‍ തന്നെ അതിനെ പെട്ടിയിലടച്ചു എങ്കിലും, ഞങ്ങടെ കൂട്ടത്തില്‍ ഒരു പുതിയ യക്ഷിയെ കിട്ടി. മലയാള സിനിമയില്‍ എന്തെങ്കിലും പുതിയ കാര്യങ്ങള്‍ വന്നാല്‍ ഞങ്ങള്‍ ഭൂതങ്ങള്‍ക്ക് ഭയങ്കര താല്പര്യമാണ്, കാരണം ഞങ്ങടെ മാര്‍കെറ്റ് ഇടിയാന്‍ വല്ല ചാന്‍സും ഉണ്ടോ എന്ന് നോക്കണമെല്ലോ.

           അങ്ങനെ ഇരിക്കുമ്പോള്‍ ആണ് സംവിധായകന്‍ രഞ്ജിത് ഒരു വിപ്ലവവും കൊണ്ട് വരുന്നത്. ഉണ്ണി.ആര്‍ എന്ന കഥാകൃത്തിന്റെ ലീല എന്ന കഥ രണ്ജിത്തിനു സിനിമ ആക്കണമത്രെ .'ഇതില്‍ എന്ത് വിപ്ലവം ആണ് ഉള്ളത്,ഭൂതങ്ങള്‍കും വട്ടുണ്ടോ' - എന്നായിരിക്കും പ്രേക്ഷകര്‍ എന്നോട് ചോദിക്കുക. ഈ ചോദ്യത്തിന് ഉത്തരം തരുന്നതിനു മുന്നേ ലീല എന്ന കഥയെക്കുറിച്ച് അറിയണം. നോവലിന്‍റെ പേര് അതിലെ നായികയുടെ പേര് തന്നെ ആണ്, നായകന്‍ ആണ് കുട്ടിയപ്പന്‍.

           കോട്ടയത്തെ കറതീര്‍ന്ന ഒരു അച്ചായന്‍ ആണ് കുട്ടിയപ്പന്‍. പേരില്‍ ഒരു കുട്ടി ഉണ്ടെങ്കിലും അപ്പന്‍റെ ആഗ്രഹങ്ങള്‍ ഒക്കെ മാനത്തിനും മീതെ ആണ്. വളരെ അധികം വിചിത്ര സ്വഭാവം ആണ് അപ്പനുള്ളത്. ഈ നോവല്‍ അപ്പന്‍റെ ഒരു യാത്രയെ , മൂന്നാമന്‍റെ  വീക്ഷണത്തിലൂടെ പറയുന്നതായാണ്. കൊമ്പനാനയുടെ കൊമ്പുകള്‍ക്കിടയില്‍,തുമ്പിക്കയ്യോട്  നഗ്നയായ പെണ്ണിനെ ചേര്‍ത്ത് നിര്‍ത്തി രതിയില്‍ ഏര്‍പ്പെടണം എന്നതാണ് കുട്ടിയപ്പന്‍റെ  ആഗ്രഹം. ഇത് സാധിക്കാന്‍ അപ്പന്‍ ദേശ ദേശാന്തരം അലഞ്ഞു തിരിയുന്നതാണ് കഥ.അവസാനം വയനാട്ടില്‍ നിന്ന് അപ്പന്‍ ഒരു പെണ്ണിനെ കണ്ടെത്തി, അവളാണ് ലീല. സ്വന്തം പിതാവിനാല്‍ അപമാനിക്കപെട്ട അവള്‍ കുട്ടിയപ്പന്‍റെ ആഗ്രഹ നിര്‍വൃതിക്കായി സമ്മതം മൂളുന്നു. അങ്ങനെ തന്‍റെ ആഗ്രഹം പോലെ കൊമ്പനാനയുടെ കൊമ്പുകള്‍ക്കിടയില്‍ തുമ്പിക്കയ്യോട് ചേര്‍ത്ത് നിര്‍ത്തി രതിസുഖം അനുഭവിക്കുന്നു..

           ഹായ്‌ ഹായ്‌. എന്ത് നല്ല കഥ. ഇത് സിനിമയാക്കാന്‍ ശ്രമിക്കുന്ന രഞ്ജിത്തിനു ഭാവുകങ്ങള്‍ നേരുന്നു. ഇതിലെ നായകനായി മോഹന്‍ലാലിനെ ആണ് ഉദ്ദേശിച്ചിരുന്നത്. ലാല്‍ വിസമ്മതം അറിയിച്ചു - സ്ത്രീലംബടനായ കഥാപാത്രത്തെ ചെയ്താല്‍ തന്‍റെ ഇമേജിന് കോട്ടം തട്ടും പോലും. പലരും ഏറ്റെടുക്കാന്‍ വിസമ്മതിച്ച ഈ കഥാപാത്രത്തെ രഞ്ജിത്തിന്‍റെ ശിഷ്യന്‍ ശങ്കര്‍ രാമകൃഷ്ണന്‍ ആണ് ചെയ്യുന്നത്. നായികയായി മംമ്ത മോഹന്‍ദാസും. കഥാപാത്രത്തിന്‍റെ പൂര്‍ണതക്കായി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മംമ്ത തയ്യാറുമാണ്. ( ഏതോ ഒരു അഭിമുഖത്തില്‍ മംമ്ത ഇനി ഗ്ലാമര്‍ വേഷം ചെയ്യില്ല എന്ന് പറഞ്ഞിരുന്നു - ലങ്കാ ദഹനത്തിന് ശേഷമാരുന്നു ഈ അഭിമുഖം). പിന്നാമ്പുറത്തെ സംസാരം മംമ്ത പൂര്‍ണ നഗ്നയാവാന്‍ തയ്യാറാണ് എന്നാണ്. അങ്ങനെ ആണേല്‍ എന്‍റെ പള്ളി, കേറ്റ് വിന്സിലെറ്റ് എന്ന മാദക തിടമ്പിനു ശേഷം മലയാളികള്‍ക്ക് അര്‍മാദിക്കാന്‍ പുതിയൊരു സംഭവം കൂടി ആയി.

          നോവലിന്‍റെ അന്ത്യഭാഗം ഇങ്ങനെ - "പരിണാമ ദശയിലെ വിചിത്രമായ ഒരു ചിത്രം പോലെ മുന്നില്‍ നഗ്നനായ കുട്ടിയപ്പന്‍, പിന്നില്‍ നഗ്നയായ ലീല, അതിനു പിന്നില്‍ ഭൂമിയിലെ ഏറ്റവും വല്യ മൃഗം. നടക്കുന്നതിനിടയില്‍ പെട്ടന്നാണ് ലീല തിരിഞ്ഞു നിന്നത്.ഒരു നിമിഷത്തിന്‍റെ അര്‍ദ്ധമാത്രയില്‍ തന്‍റെ ഇണയെ ചേര്‍ത്തു പിടിക്കുമ്പോലെ ഒരു കൈ ലീലയെ ചുറ്റി നിന്നു.അത് ആകാശത്തേക്ക് അവളെ ഉയര്‍ത്തിയിട്ടു കൊമ്പിന്‍റെ മൂര്‍ച്ചയില്‍ രാകിയെടുത്തു. പിന്നെ കാലുകള്‍ക്ക് ഇടയിലേക്ക് കിടത്തിയിട്ട് ഇരുട്ടിന്‍റെ അഹങ്കാരം പൂണ്ട ആ വല്യ ജീവി  ഉപരിസുരതത്തിനെന്ന പോലെ  ലീലയിലെക്ക് തന്‍റെ ഭാരത്തെ ഇറക്കി വെച്ചു"

          ഇത് അഭിനയിക്കാന്‍ പോയാല്‍ നഗ്നത മാത്രമല്ല കാണിക്കേണ്ടത്,സുരതവും കാണിക്കേണ്ടി വരും. അതോടെ മലയാളികള്‍ എല്ലാരും ന്യൂ യോര്‍കില്‍ പോയി പടം കാണേണ്ടി വരും. അവിടെ ഇപ്പോള്‍ പൊതു നിരത്തില്‍ പോലും വേണേല്‍ ബ്ലൂ ഫിലിം കാണാമത്രെ..എന്‍റെ ഭൂതക്കുഴി മുത്തപ്പാ, ഈ ക്ലൈമാക്സ്‌ അതേ പോലെ തന്നെ സിനിമയില്‍ എടുക്കാന്‍ രണ്ജിത്തിനു തോന്നിപ്പിക്കേണമേ.

വാല്‍ക്കഷണം: കഥാപാത്രത്തിന്‍റെ പൂര്‍ണതക്കായി നഗ്ന ആകുവല്ല, തന്‍റെ റോള്‍ അഭിനയിച്ചു ഫലിപ്പിക്കുക ആണ് ചെയ്യണ്ടത്. ഇങ്ങനെ പൂര്‍ണതെയ്ക്ക് പോയാല്‍ ഈ പടം ഹാര്‍ഡ്കോഡ് ട്രിപ്പിള്‍ - X, ആകും. പെണ്ണ് പട്ടിയോടും, കുതിരയുമായും സുരതം നടത്തുന്നത് ഈ ഭൂതം കണ്ടിട്ടുണ്ട്, ആനയുമായി ഈ സിനിമേല്‍ സുരതം നടതുവാണേല്‍, ഭൂതക്കുഴി മുത്തപ്പനാനെ, ഞാന്‍ അത് മിസ്സ്‌ ചെയ്യില്ല.

No comments:

Post a Comment